<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-18523592</id><updated>2011-04-21T13:16:30.250-07:00</updated><category term='പൂക്കുട്ടി'/><category term='കുടുക്കാഞ്ചിറ'/><category term='ഓസ്കര്‍'/><category term='റഹ്മാന്‍'/><category term='അരവി'/><title type='text'>ആനക്കൂടന്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://anakkoodan.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default?max-results=100'/><link rel='alternate' type='text/html' href='http://anakkoodan.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ആനക്കൂടന്‍</name><uri>http://www.blogger.com/profile/15303810200942454191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://www.harunyahya.com/kids/pictures/wallpaper1024/rose.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>8</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-18523592.post-8107914109483620593</id><published>2009-02-23T02:32:00.000-08:00</published><updated>2009-02-23T04:06:48.411-08:00</updated><category scheme='http://www.blogger.com/atom/ns#' term='പൂക്കുട്ടി'/><category scheme='http://www.blogger.com/atom/ns#' term='ഓസ്കര്‍'/><category scheme='http://www.blogger.com/atom/ns#' term='റഹ്മാന്‍'/><title type='text'>റഹ്മാന്റെ നേട്ടം ഒപ്പം യാഥാര്‍ത്ഥ്യവും</title><content type='html'>എ.ആര്‍. റഹ്മാന്റെയും റസൂല്‍ പൂക്കുട്ടിയുടെയും ഓസ്കാര്‍ നേട്ടത്തില്‍ എനിക്കഭിമാനമുണ്ട്. പക്ഷെ, ചില യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതിരിക്കാനും എനിക്കാവുന്നില്ല. സൌന്ദര്യമത്സരങ്ങളില്‍ നമ്മള്‍ ഇന്ത്യക്കാര്‍ തുടര്‍ച്ചയായി വിജയിക്കാന്‍ തുടങ്ങിയത് എന്ന് മുതലാണെന്നത് ലളിതമായൊരു ചോദ്യമാണ്. പക്ഷേ, ഇതിനുത്തരം ഇന്ത്യന്‍ കോസ്മറ്റിക് വിപണി പച്ചപിടിച്ചപ്പോഴാണെന്ന അപ്രിയസത്യമാണെന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.&lt;br /&gt;&lt;br /&gt;നമ്മുടെ കോസ്മറ്റിക് വിപണി സൌന്ദര്യ മത്സര പ്രലോഭനങ്ങളിലൂടെ ആരൊക്കെയോ സ്വന്തമാക്കുകയായിരുന്നു. അടുത്തത് നമ്മുടെ വിനോദ വിപണിയാണ്. നമ്മുടെ പശിമയുള്ള വിനോദ വിപണിയിലേക്കുള്ള കണ്ണാണ് ഈ ഓസ്കാര്‍. പ്രത്യേകിച്ചും വിനോദ, മാധ്യമ മേഖലയില്‍ വിദേശ പങ്കാളിത്തം ഉയര്‍ത്താന്‍ പോകുന്ന പശ്ചാത്തലവും അതിനുണ്ട്. വ്യക്തമാണ്, ഇന്ത്യന്‍ വിനോദ വിപണിയിലേക്ക് ഹോളിവുഡ് നിക്ഷേപം വരാന്‍ പോകുന്നു.&lt;br /&gt;&lt;br /&gt;സൌന്ദര്യ മത്സരത്തിന്റെ കഥയെടുക്കുകയാണെങ്കില്‍ 1966 ല്‍ റീത്ത ഫാരിയയാണ് ആദ്യമായി ഇന്ത്യയ്ക്കായി കിരീടം നേടുന്നത്. അതിന് ശേഷം 1994 വരെ ഇന്ത്യയില്‍ സുന്ദരികള്‍ ഉണ്ടായിരുന്നില്ല. മാലതി ബാസപ്പയെയും എലിസബത്ത് റെഡ്ഡിയെയും പോലുള്ള ചിലര്‍ സെമിഫൈനലില്‍ മുഖം കാണിച്ചിരുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍. എന്നാല്‍ മന്‍‌മോഹന്‍ പരിഷ്കാരങ്ങള്‍ ആരംഭിച്ചശേഷമുള്ള കാലഘട്ടം ഭിന്നമാണ്.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ വിപണി ലോകത്തിന് മുന്നില്‍ തുറന്നിട്ട കാലഘട്ടത്തില്‍ ഇന്ത്യയില്‍ സുന്ദരിമാരുടെ എണ്ണം കൂടി. 94 -ല്‍ സുസ്മിതയും ഐശ്വര്യയും, 96 -ല്‍ ഇന്ത്യന്‍ സുന്ദരി സെമി ഫൈനലിലെത്തി. 97 -ല്‍ ഡയാന ഹൈഡന്‍ വിജയിച്ചു. 99 -ല്‍ യുക്താ മുഖി, 2000 -ല്‍ പ്രിയങ്ക ചോപ്ര, 2000 -ല്‍ തന്നെ ലാറ ദത്ത മിസ് യൂണിവേഴ്സായി, 2002, 2003, 2005, 2006, 2007 എന്നീ കാലങ്ങളിലോ ആദ്യ അഞ്ചിലോ പത്തിലോ ഇന്ത്യന്‍ സുന്ദരിയെ കണ്ടെത്താന്‍ കഴിയും.&lt;br /&gt;&lt;br /&gt;ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയില്‍ സംഭവിച്ച വളര്‍ച്ച നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. എത്രമാത്രം വിദേശ പങ്കാളിത്തം ആ മേഖലയില്‍ ഉണ്ടായി എന്നതും പരിശോധിക്കപ്പെടേണ്ട കാര്യമാണ്. പാരീസിലെ ഉന്നത കുലജാതരുടെ മാത്രം കുത്തകയായിരുന്ന പല ബ്രാന്‍ഡുകളും 90 കള്‍ക്ക് ശേഷം ഇന്ത്യന്‍ ഉപഭോക്‍താവിന് ഇന്ന് കാണാപ്പാഠമാണ്.&lt;br /&gt;&lt;br /&gt;പുതിയ ഫേഷ്യല്‍ ക്രീം വിപണിയില്‍ വിജയം നേടുമോയെന്നറിയാന്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ പരീക്ഷിച്ച് നോക്കിയ ചരിത്രത്തിന് അത്രയധികം പഴക്കമൊന്നുമില്ല. നമ്മുടെ വിയര്‍പ്പുഗന്ധം പോലും കോടികള്‍ വിറ്റുവരവുള്ള മാര്‍ക്കറ്റിന് വഴി മാറിക്കഴിഞ്ഞു. ഉടലളവുകളുടെ വിപണന സാധ്യതയിലൂടെ കോടികള്‍ മറിയുന്ന ഒരു വ്യവസായമാക്കി സൌന്ദര്യ സംരക്ഷണത്തെ എങ്ങനെ മാറ്റാം എന്ന് അവര്‍ നമുക്ക് കാട്ടിത്തരുകയായിരുന്നു.&lt;br /&gt;&lt;br /&gt;സവിശേഷമായ ഒരു ഘട്ടത്തിലാണ് ഓസ്കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അത്ര മികവുറ്റ ചിത്രമായി സ്ലം ഡോഗ് മില്യണെയര്‍ കരുതാന്‍ കഴിയില്ല. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ‘ജയ് ഹോ’ എന്ന ഗാനത്തിനും അത്ര വലിയ മാധുര്യമില്ല. പിന്നെ എന്തു കൊണ്ട്?&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ചിന്നിചിതറി കിടക്കുന്ന സ്വകാര്യ നിര്‍മ്മാതാക്കളാണ് ഇന്നും ഇന്ത്യന്‍ സിനിമയില്‍ മൂലധനം മുടക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സ് പോലെയോ വാള്‍ട്ട് ഡിസ്‌നി പോലെയോയുള്ള വമ്പന്‍ നിക്ഷേപകര്‍ ഇന്ത്യന്‍ സിനിമാ ലോകത്തിന് ഇന്നും അന്യമാണ്. റിലയന്‍സാണ് ഇന്ത്യന്‍ സിനിമാമേഖലയിലെ ആദ്യ കോര്‍പ്പറേറ്റ് ചുവടുവെയ്‌പ്പ് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിദേശ വിനോദ മാധ്യമ വിപണിയില്‍ സര്‍ക്കാര്‍ വിദേശ നിക്ഷേപത്തിന് അരങ്ങൊരുക്കാന്‍ പോകുന്നു എന്ന സത്യം ഇതിനോട് ചേര്‍ത്ത് വായിക്കണം.&lt;br /&gt;&lt;br /&gt;ലോകത്തെ ഏറ്റവും വലിയ വിനോദ വിപണികളിലൊന്നായ ഇന്ത്യ പിടിക്കാന്‍ ചില നിലമൊരുക്കലുകള്‍ ആവശ്യമാണ്. അതിന്റെ കേളി കൊട്ടാണ് നമ്മുടെ മാധ്യമങ്ങള്‍ കൊണ്ടാടുന്നത്. സിംഹത്തെ മെരുക്കാന്‍ ഇറച്ചിക്കഷണം നല്‍കി ഒടുവില്‍ അതിനെ വരുതിയിലാക്കുന്ന തന്ത്രം തന്നെയാ‍ണ് കോര്‍പ്പറേറ്റ് വിനോദ വ്യവാസായികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഈ ഓസ്‌കാറിലൂടെ പരീക്ഷിച്ചത്. അത് കൊണ്ടാണല്ലോ അമേരിക്കയ്‌ക്ക് പുറത്തേയ്ക്ക് അധികം പറക്കാത്ത ഓസ്‌കാര്‍ ഇത്രവേഗം നമുക്ക് അനുവദിച്ച് കിട്ടിയത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഓസ്കാര്‍ നേട്ടങ്ങള്‍ ഇന്ത്യയില്‍ എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.&lt;br /&gt;&lt;br /&gt;റഹ്മാന്റെയോ പൂക്കുട്ടിയുടെയോ നേട്ടത്തെ കുറച്ചു കാണുകയല്ല. അവരുടെ നേട്ടത്തില്‍ തീര്‍ച്ചയായും അഭിമാനിക്കുന്നു. പക്ഷെ, അതിന്റെ പിന്നിലെ കറുത്ത ചിത്രങ്ങള്‍ നാം കാണാതിരുന്നു കൂടാ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18523592-8107914109483620593?l=anakkoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anakkoodan.blogspot.com/feeds/8107914109483620593/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18523592&amp;postID=8107914109483620593' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/8107914109483620593'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/8107914109483620593'/><link rel='alternate' type='text/html' href='http://anakkoodan.blogspot.com/2009/02/blog-post.html' title='റഹ്മാന്റെ നേട്ടം ഒപ്പം യാഥാര്‍ത്ഥ്യവും'/><author><name>ആനക്കൂടന്‍</name><uri>http://www.blogger.com/profile/15303810200942454191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://www.harunyahya.com/kids/pictures/wallpaper1024/rose.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-18523592.post-7636514324820734384</id><published>2007-04-09T11:57:00.000-07:00</published><updated>2007-04-11T21:56:08.420-07:00</updated><category scheme='http://www.blogger.com/atom/ns#' term='കുടുക്കാഞ്ചിറ'/><category scheme='http://www.blogger.com/atom/ns#' term='അരവി'/><title type='text'>"അ" പോയ അരവിയും അഞ്ചുസെന്‍റും</title><content type='html'>അന്തോണി മാത്യു എന്ന അരവി നടാഷെ ആദ്യമായി കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നത് പത്താമത്തെ വയസിലാണ്. അന്നാണ് അയാള്‍ക്ക് അമ്മച്ചിയെ നഷ്ടപ്പെടുന്നത്. അതുവരെ അമ്മച്ചിയുടെ പിന്നാലെ പലതിനും കെറുവിച്ചു നടന്ന ഒരു അമ്മക്കുട്ടി ആയിരുന്നു അന്തോണി.&lt;br /&gt;&lt;br /&gt;അമ്മച്ചിയുടെ അടക്കം കഴിഞ്ഞ് തിരിച്ചെത്തി ഒരു മൂലയില്‍ കൂനിക്കൂടി ഇരുന്ന അന്തോണിയെ അപ്പന്‍ മാത്യു കമ്പ്യൂട്ടറിന് മുന്നില്‍ എടുത്തിരുത്തുകയാണ് ഉണ്ടായത്. മൌസിന്‍റെ അനക്കങ്ങള്‍ക്കൊത്ത് കഴ്സറിന്‍റെ കുന്തമുന നീങ്ങുന്നതും ചിലയിടങ്ങളില്‍ എത്തുമ്പോള്‍ ചൂണ്ടു വിരല്‍ നീണ്ട, മടക്കിയ ഒരു കൈപ്പത്തി ദൃശ്യമാവുന്നതും അന്തോണിക്ക് ആദ്യം കൌതുകമായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു കുന്തമുനയുടെ ചലനങ്ങളിലൂടെ ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ അയാള്‍ അറിഞ്ഞുതുടങ്ങുകയായിരുന്നു. ലോകത്തിന്‍റെ സ്പന്ദനം ഈ കുന്തമുനയിലും അതില്‍ തെളിയുന്ന ചൂണ്ടുവിരല്‍ നീണ്ട ചുരുട്ടിയ കൈപ്പത്തിയിലുമാണെന്ന് അയാള്‍ സ്വയമേവ ചിന്തിച്ചു.&lt;br /&gt;&lt;br /&gt;ഇരുപതാം വയസ് ആയപ്പോഴേക്കും അയാളുടെ തലച്ചോറിന്‍റെ ഒരു ഭാഗത്ത് എട്ടുകാലികള്‍ വലനെയ്തിരുന്നു. അരവി നടാഷെയായി അയാള്‍ ഭൂലോകത്തിന്‍റെ അറ്റങ്ങളിലേക്ക് ഒരുണ്ടുരുണ്ടു നീങ്ങി.&lt;br /&gt;&lt;br /&gt;അരവി നടാഷെ എന്ന പേര്‍ അയാളുടെ അച്ഛനും അമ്മയും ഇട്ടതാണെന്ന് വായനക്കാരാ നിങ്ങള്‍ കരുതരുത്. പേരിന് എന്തോ പോരായ്മ തോന്നിയപ്പോള്‍ ദിവസങ്ങളോളം ആലോചിക്കുകയും അപ്പനെയും അമ്മച്ചിയേയും ഉച്ചത്തില്‍ ചീത്ത വിളിക്കുകയും ചെയ്ത് ഒടുവില്‍ ഏതോ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണ്ടായ ഉണര്‍ച്ചയില്‍ അയാള്‍ക്ക് ഉണ്ടായ ഉള്‍വിളിയായിരുന്നു അത്. ഏഴു സെന്‍റ് സ്ഥലം വലക്കണ്ണികള്‍ക്കിടയില്‍ സ്വന്തമാക്കിയിരുന്നതിനാല്‍ അത് അയാള്‍ക്ക് ആവശ്യമായിരുന്നു താനും. ചില മറകള്‍ അനിവാര്യമാണെന്ന് അതിവേഗം അയാള്‍ പഠിച്ചു എന്നതാണ് സത്യം.&lt;br /&gt;&lt;br /&gt;അന്തോണി മാത്യുവില്‍ നിന്നും അരവി നടാഷെയിലേക്ക് കൂടുമാറ്റം നടത്തിയതിന്ന് ശേഷമായിരുന്നു അയാളുടെ ജീവിതം മാറി മറിഞ്ഞത്. അയാളുടെ മുറിക്കുള്ളില്‍ നിന്ന് ഇടയ്ക്കിടെ ഉയര്‍ന്നു കേട്ട അലര്‍ച്ചയും പൊട്ടിച്ചിരിയുമായിരുന്നു ആ ദിനങ്ങളില്‍ അയാളുടെ സാന്നിധ്യത്തിന്‍റെ ഏകതെളിവ്. കുടുംബം വക റബര്‍ എസ്റ്റേറ്റില്‍ നിന്ന് കിട്ടുന്ന വരുമാനം തീന്മേശയില്‍ പങ്കിട്ടെടുക്കാന്‍ മാത്രമേ അരവി പുറത്തു വന്നുള്ളൂ. കാര്യസ്ഥന്‍ കുര്യാക്കോസ് പണിക്കാരെ കൊണ്ട് ജോലിചെയ്യിപ്പിക്കുകയും അരവി ഉണ്ണുകയും കൊച്ചു മുറിക്കുള്ളിലിരുന്ന് ലോകസഞ്ചാരം നടത്തുകയും ചെയ്തു. ഇതിനിടയില്‍ അപ്പന്‍ മാത്യു ഒരു പള്ളിമണിയുടെ കൂട്ടമുഴക്കത്തിലൂടെ അദൃശ്യനായത് അയാള്‍ അറിഞ്ഞിരുന്നില്ല.&lt;br /&gt;&lt;br /&gt;തന്‍റെ നാടായ കുടുക്കാഞ്ചിറയെ മാത്രം അയാള്‍ ഇടയ്ക്കിടെ ഓര്‍ത്തു. അയാള്‍ പുഴയെ അറിഞ്ഞത്, മലകളെയും പൂക്കളെയും അറിഞ്ഞത്, കുടുക്കാഞ്ചിറയിലെ മലഞ്ചെരുവുകളും പാലവും വളവുകളും എല്ലാം അറിഞ്ഞത് മുന്നിലെ സ്ക്രീനിലാണ്. അപ്പന്‍ കാണിച്ചു തന്നതെല്ലാം മിഥ്യയാണെന്നും മുന്നില്‍ കാണുന്ന ഇതെല്ലാമാണ് സത്യമെന്നും അരവി നടാഷെ ബലമായി വിശ്വസിച്ചു.&lt;br /&gt;&lt;br /&gt;ഉട്ടോപ്പിയയിലെ ഭൂകമ്പത്തെ കുറിച്ചും, സാമ്പത്തിക വല്‍ക്കരണത്തെ കുറിച്ചും കവിതാ ചര്‍ച്ചയിലുമെല്ലാം അയാള്‍ സജീവമായി. അരവിയുടെ വിരലുകള്‍ക്ക് വിശ്രമമില്ലാതായി. വലക്കണ്ണികള്‍ വളര്‍ന്നു. അവയുടെ നേര്‍ത്തകണ്ണികളില്‍ അയാള്‍ പറ്റിപ്പിടിച്ചു കിടന്നു. അയാള്‍ക്ക് കാമുകിമാരുണ്ടായി, അനുയായികളുണ്ടായി. അവര്‍ അയാള്‍ക്ക് വേണ്ടി ഇടയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയും സ്വയം അമര്‍ത്തി ചിരിക്കുകയും ചെയ്തു. കവികളും കാഥികരും അയാളെ രസിപ്പിച്ചു. അയാള്‍ ലോഭമില്ലാതെ അവരെ പുകഴ്ത്തുകയും ചെയ്തു.&lt;br /&gt;&lt;br /&gt;കുടുക്കാഞ്ചിറയിലെ പലചരക്ക് കടക്കാരനോടും മലഞ്ചരക്ക് വ്യാപാരിയോടും മുറുക്കാന്‍ കടക്കാരനോടും അയാള്‍ തന്‍റെ ഏഴു സെന്‍റ് പുരയിടത്തിലിരുന്ന് സല്ലപിച്ചു. കുടുക്കാഞ്ചിറയുടെ പ്രകൃതി ആകെ മാറി മറിയുന്നത് അയാള്‍ അങ്ങനെയാണ് മനസിലാക്കിയിരുന്നത്.&lt;br /&gt;&lt;br /&gt;അയാളുടെ പെണ്ണ് വലക്കണ്ണികള്‍ക്കിടയില്‍ നിന്ന് അയാളിലേക്ക് ഇറങ്ങി വരികയായിരുന്നു. പല സമയങ്ങളില്‍ അയാള്‍ അവളെ പല പേരില്‍ വിളിച്ചു. ചിലപ്പോള്‍ സ്വബോധം തന്നെ നഷ്ടപ്പെട്ടവനെപോലെയായി അരവി. ഏഴ് സെന്റ് പുരയിടത്തില്‍ അയാള്‍ ഇങ്ങനെ എഴുതിവച്ചിരുന്നു, ഞാന്‍  ജീവിതം വലയില്‍ സെര്‍ച്ച് ചെയ്ത് അറിഞ്ഞവന്‍. അപ്പന്‍ സമ്പാദിച്ചിട്ട ഭൂമിയില്‍ കാര്യസ്ഥന്‍ കുര്യാക്കോസ് വിതയ്ക്കുകയും അരവി ഉണ്ണുകയും ചെയ്തു പോന്ന പതിവ് ദിവസങ്ങളില്‍ ഒന്നിലാണ് ആ ദുരന്തം ഉണ്ടായത്.&lt;br /&gt;&lt;br /&gt;ഏഴുസെന്‍റിനുമുന്നില്‍ അയാള്‍ തരിച്ചിരുന്നു. അയാളുടെ മുഖത്തെ ചോര വാര്‍ന്നു പോയിരുന്നു. അയാള്‍ ഭ്രാന്തു പിടിച്ചവനെ പോലെ അലറുകയും പിച്ചും പേയും പറയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഏഴു സെന്റിന്റെ ഉടമയായ അരവിയ്ക്ക് ‘അ‘ നഷ്ടമായിരിക്കുന്നു. ‘അ‘ പോയ അരവി വെറും രവി നടാഷെയായി. ഈ ലോകത്തെ നൂറു കണക്കിന് രവികളില്‍ ഒരാളായി അയാള്‍ മാറിപ്പോയി. വന്നവര്‍ വന്നവര്‍ വാര്‍ത്ത കേട്ട് അമ്പരക്കുകയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തുകയും ചെയ്തു. അ പോയത് അത്ര നിസാരമായി തള്ളാവുന്നതാണോ അ പോയ രവീ, എന്ന് ചിലര്‍ ആരായുകയും ചെയ്തു.&lt;br /&gt;&lt;br /&gt;അക്ഷരം നഷ്ടമാകുന്നതിന്‍റെ ചരിത്ര ബീജങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പക്ഷെ, അരവിക്ക് കഴിഞ്ഞില്ല. അയാള്‍ തലച്ചോറിന്‍റെ മറ്റേപാതിയില്‍ തലമുറകളുടെ സാന്നിധ്യത്തിനായി തിരഞ്ഞു. ശൂന്യമായ ഒരു തരം മരവിപ്പാണ് രവിക്ക് അപ്പോള്‍ അറിയാനായത്. വന്ന വഴികളുടെ ബോധോധയം അയാളെ പിടിച്ചുലച്ചു.&lt;br /&gt;&lt;br /&gt;എഴ്സെന്‍റ് പുരയിടത്തിലെ പേരിന് മുന്നില്‍ അരവി തളര്‍ന്നിരുന്നു. അരവിക്ക് ചിന്തകള്‍ തന്നെ നഷ്ടമായിരുന്നു. അയാളുടെ മുറിയില്‍ കാര്യസ്ഥന്‍ പലതവണ മുട്ടിവിളിച്ചെങ്കിലും അത് തുറക്കപ്പെട്ടില്ല. അയാള്‍ക്കുള്ള ഭക്ഷണം തീന്മേശയില്‍ തണുത്തു. സകലതില്‍ നിന്നും താന്‍ പുറന്തള്ളപ്പെട്ടതു പോലെ അയാള്‍ക്ക് തോന്നി.&lt;br /&gt;&lt;br /&gt;വാക്കുകള്‍ എടുത്ത് കടന്നുകളഞ്ഞവനെ തേടി വലകള്‍ക്കിടയിലൂടെ അയാള്‍ പാഞ്ഞു. തന്‍റെ കീ ബോര്‍ഡില്‍ അ എന്ന അക്ഷരം മാത്രം ചലനമറ്റ് കിടക്കുന്നത് മെല്ലെ, അയാള്‍ തിരിച്ചറിഞ്ഞു. പേരില്‍ നിന്ന് മാത്രമല്ല താന്‍ വിതച്ച അക്ഷര കൂട്ടങ്ങളില്‍ നിന്നെല്ലാം അ എന്ന അക്ഷരം അപ്രത്യക്ഷമാകുന്നത് അയാള്‍ അറിഞ്ഞു തുടങ്ങി. അയാള്‍ വല്ലാത്തൊരു നിശബ്ദതയില്‍ മുങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;ഒരോ നിമിഷത്തിലും താന്‍ വൃദ്ധനാവുകയാണെന്ന് അയാള്‍ക്ക് അതിനിടയില്‍ എപ്പോഴോ തോന്നി. അയാള്‍ കണ്ണാടിയുടെ പ്രതിബിംബത്തിലേക്ക് ഓടിയെത്തി. സ്വയം തിരിച്ചറിയാനാവാതെ അരവി തരിച്ചു നിന്നു. വെട്ടിയൊതുക്കാത്ത മുടിയും ക്ഷൌരം ചെയ്യാത്ത മുഖവും അയാള്‍ക്ക് ഒരു ഭീകരത നല്‍കിയിരുന്നു. നടുവിന് ഒരു വളവ് ബാധിച്ചിരിക്കുന്നു എന്ന സത്യവും അയാള്‍ അപ്പോള്‍ മനസിലാക്കി. അയാള്‍ ഭയന്നു. അയാള്‍ അയാളല്ലാതായി.&lt;br /&gt;&lt;br /&gt;ആരെ വിളിക്കണമെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. നൂറുകണക്കിന് മുഖങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ഇഷ്ടമുഖം വേര്‍തിരിച്ചെടുക്കാന്‍ അയാള്‍ പാടുപെട്ടു. എങ്കിലും ഏതോ നിമിഷത്തില്‍ അത് സംഭവിച്ചു. സാറാമ്മേ... അയാള്‍ നീട്ടി വിളിച്ചു.&lt;br /&gt;&lt;br /&gt;അയാളുടെ വിളി കേള്‍ക്കുന്നതിന് മുമ്പു തന്നെ സാറാമ്മയ്ക്ക് എന്തോ അസ്വസ്ഥമായ ഉള്‍വിളികള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അത് അങ്ങനെയാണ് ഒരാളുടെ ബുദ്ധിയുടെ കൂടിക്കുഴയല്‍ മറ്റൊരാള്‍ക്ക് ഉള്‍വിളിയായി മാറാം. ഏതോ ബീജവാക്യങ്ങളുടെ കെട്ടു പാടുകള്‍ പോലെ.&lt;br /&gt;&lt;br /&gt;ഉള്‍വിളിയിലേക്കും പിന്നീട് അരവിയുടെ നീട്ടിയുള്ള രോദനത്തിലേക്കും എടുത്തെറിയപ്പെടുമ്പോള്‍ സാറാമ്മ പുഴയുടെ തീരത്തെ അഞ്ചു സെന്‍റിലിരുന്ന് കേശവന്‍റെ വിലാപങ്ങള്‍ വായിക്കുകയായിരുന്നു.&lt;br /&gt;സാറാമ്മ പുഴയെ നോക്കി കൊഞ്ഞനം കുത്തി. സാറാമ്മയുടെ അപ്പന്‍ ഈപ്പന് പണ്ട് സര്‍ക്കാര്‍ പതിച്ചു കൊടുത്തതാണ് പുഴയുടെ തീരത്തെ അഞ്ചു സെന്‍റ്. ഒരു ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ ഈപ്പന്‍റെ അഞ്ചു സെന്‍റ് പത്തു സെന്റായി. അഞ്ചു സെന്‍റു നോക്കി പുഴ നിലവിളിച്ചു. ഈപ്പന്‍ ചിരിച്ചു. സാറാമ്മ പുഴയിലേക്ക് കല്ലുകള്‍ പെറുക്കിയെറിഞ്ഞു രസിച്ചു. പുഴ പുളകിതയായി.&lt;br /&gt;&lt;br /&gt;ക്രൂരമായ നിലമലംഘനം, സാമ്രാജ്യത്വ അതിക്രമം, സംസ്കാരത്തിന് നേരെയുള്ള കടന്നുകയറ്റം- സാറാമ്മ പുസ്തകം വലിച്ചെറിഞ്ഞ് വിളിച്ചു കൂവി. പുഴ ചിരിച്ചു കരഞ്ഞു. കരിങ്കല്‍കെട്ടില്‍ തലതല്ലി.&lt;br /&gt;&lt;br /&gt;വല്ലപ്പോഴും കേള്‍ക്കുന്ന മകളുടെ ചിരിയില്‍ ഈപ്പന് ആനന്ദമുണ്ടായി. ആനന്ദക്കണ്ണീരുണ്ടായി. ഇനി പാട്ടും തട്ടു പൊളിപ്പന്‍ സംഗീതവും അലര്‍ച്ചയും എല്ലാം കേള്‍ക്കാമെന്ന് അയാള്‍ മനക്കണ്ണില്‍ കണ്ടു. വില്ലേജോഫീസര്‍ക്ക് മാസപ്പടി കൊടുക്കുന്ന കാര്യം അപ്പോള്‍ അയാള്‍ എന്തുകൊണ്ടോ ഓര്‍ത്തു പോയി.&lt;br /&gt;&lt;br /&gt;അകത്ത് സാറാമ്മ വ്യത്യസ്ത തിരച്ചില്‍ വാക്കുകള്‍ ഉപയോഗിച്ച് ഗവേഷണം ആരംഭിച്ചിരുന്നു. ഒടുവില്‍ ഈപ്പന്‍ പ്രതീക്ഷിച്ച അലര്‍ച്ച സാറാമ്മയില്‍ നിന്നും പുറപ്പെടുകയുണ്ടായി. കള്ളന്‍ കേശവന്‍ നായരാണെന്ന് സാറാമ്മവിളിച്ചു കൂവി. അവനെ പുഴയില്‍ മുക്കുമപ്പാ ഞാന്‍ എന്ന് ആര്‍ത്ത് സാറാമ്മ ഗവേഷണം തുടര്‍ന്നു. പുഴചിരിച്ചു.&lt;br /&gt;&lt;br /&gt;നിയമവും നീതിനിര്‍വഹണവും ഭരണഘടന ഉദ്ധരിച്ച് സാറാമ്മ, അ പോയ രവിക്ക് വിശദീകരിച്ചു. രവിക്ക് സാറാമ്മയെ ഉമ്മവെയ്ക്കണമെന്ന് തോന്നി. കേശവന്‍ നായര്‍ക്ക് കണ്ണുതള്ളി. കുടുക്കാഞ്ചിറയ്ക്ക് ഭരണഘടനയുണ്ടായി. സാറാമ്മയുടെ സന്തോഷം ലോകത്തിന്‍റെ സന്തോഷമായി. സാറാമ്മയുടെ ചിരികള്‍ ചരിത്രമായി. സാറാമ്മയ്ക്ക് പിന്നില്‍ അണികള്‍ ഉണ്ടായി. സാറാമ്മ നയിച്ചു. സാറാമ്മ നിറഞ്ഞുതൂവി. അണികള്‍ മുഷ്ടിചുരട്ടി. കേശവന്‍ നായര്‍ വിരണ്ടു, വിഷാദിച്ചു. അരവിയുടെ അ തന്‍റെ പുരയിടത്തില്‍ എങ്ങനെയെത്തിയെന്ന് അതിശയിച്ചു.&lt;br /&gt;&lt;br /&gt;തന്‍റെ കുന്തമുനയും ചൂണ്ടുവിരല്‍ നീണ്ട കൈപ്പത്തിയും ചതിച്ചിരിക്കുന്നു. അയാള്‍ക്ക് വിഷാദമുണ്ടായി. കേശവന്‍ നായര്‍ സാഷ്ടാംഗ പ്രണാമം നടത്തി.&lt;br /&gt;&lt;br /&gt;ആദിമമായ എന്തോ ഒന്ന് ആ നിമിഷം അ പോയെ രവിയെ പിടികൂടി. അ പോയ രവി ചിന്താവിഷ്ടനായി. അ പോയ രവി രാധേയനായി. കവച കുണ്ഠലധാരിയായി. സാറാമ്മ കയര്‍ത്തു. അണികള്‍ മുഷ്ടി ചുരുട്ടി. &lt;br /&gt;അ പോയ രവി ഇത് കുടുക്കാഞ്ചിറയുടെ ആവശ്യമാണ്. കുടുക്കാഞ്ചിറയുടെ ഭരണഘടനവായിക്കൂ. സാറാമ്മ ഉദ്ബോധന പ്രസംഗം നടത്തി. അഞ്ചു സെന്‍റിനെ നോക്കി പുഴ കൊഞ്ഞനം കുത്തി. സാറാമ്മ കണ്ടില്ലെന്ന് നടിച്ചു.&lt;br /&gt;&lt;br /&gt;കിഴക്ക് ആകാശത്ത് മഴക്കാറ് ഉരുണ്ടു കൂടുന്നത് കണ്ട് ഈപ്പന്‍ മുറ്റത്തിറങ്ങി. മോളേ മഴ പെയ്തേക്കും.&lt;br /&gt;&lt;br /&gt;ഉരുള്‍ പൊട്ടുമോ അപ്പാ?&lt;br /&gt;&lt;br /&gt;ആദ്യ മഴത്തുള്ളിക്ക് സാറാമ്മ ആകാശത്തേക്ക് നോക്കിനിന്ന ഏതാണ്ട് അതേ സമയത്താണ് മത്തായിയുടെ കുശിനിക്കാരന്‍ ഗുണശേഖരന്‍ പിള്ളയ്ക്ക് രോമാഞ്ചം ഉണ്ടായത്. അപ്രതീക്ഷിതമായി രോമകൂപങ്ങള്‍ എഴുന്നു നിന്നത് ഗുണശേഖന്‍ പിള്ളയെ ആശ്ചര്യപ്പെടുത്തി. മുന്‍പ് നീലഭൃംഗാദി തൈലത്തിന് വേണ്ടി കല്യാണിയെ മത്തായി വെടിച്ചുകൊല്ലുന്നത് കണ്ടപ്പോഴും, സാമുവലും ത്രേസ്യയും തമ്മിലുള്ള ബന്ധത്തില്‍ ക്ഷുഭിതനായി ആസിഡ് ഒഴിച്ച് അവരുടെ മുഖം മത്തായി പൊള്ളിക്കുന്നത് കണ്ടപ്പോഴും ഇതിന് മുമ്പ് പിള്ളയ്ക്ക് രോമാഞ്ചമുണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;കുടുക്കാഞ്ചിറയില്‍ അരവിയുടെ അ പോയ വാര്‍ത്ത സാറാമ്മയുടെ പ്രഭാഷണം സഹിതം മൈക്കിലൂടെ പിള്ള ശ്രവിച്ചത് മത്തായിയുടെ പിസ്റ്റള്‍ വൃത്തിയാക്കിക്കൊണ്ടാണ്. സാറാമ്മയുടെ പ്രഭാഷണം കേട്ടതോടെ അയാള്‍ ശക്തമായി ഒന്നു തുമ്മുകയും. കൊമ്പാക്കി വളര്‍ത്തിയ മീശ വല്ലാതെ വിറയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. കേശവന്‍ നായരെ അയാള്‍ പൂ പൂ എന്ന് വിളിച്ചു.&lt;br /&gt;&lt;br /&gt;പിള്ളയുടെ ഈ പരിഹാസച്ചിരി കേട്ടാണ് കുടുക്കാഞ്ചിറയുടെ തെക്കേയറ്റത്ത് തന്‍റെ തോട്ടത്തില്‍ തെങ്ങിന്‍റെ മണ്ഡരി ബാധയെ കുറിച്ച് ലാപ്‌ടോപ്പില്‍ പ്രബന്ധം തയാറാക്കുകയായിരുന്ന കുട്ടന്‍ നായര്‍ ഫയല്‍ മടക്കുന്നത്. അളവ് പിഴയ്ക്കാത്ത കുട്ടന്‍ നായര്‍ക്ക് ആദ്യം സംഭവത്തിന്‍റെ ഗൌരവം മനസിലായില്ല. അയാള്‍ കുറേനേരം സമാധിയായി. ബുദ്ധനായി. ഐസക് ന്യൂട്ടനായി.&lt;br /&gt;&lt;br /&gt;കേശവന്‍ നായരെ രഹസ്യമായി ഒന്ന് മുട്ടി നോക്കാന്‍ അയാള്‍ക്ക് ബോധോധയമുണ്ടായി. കേശവന്‍ നായര്‍ നായരായി. കുട്ടന്‍‌നായര്‍ മറ്റൊരു നായരായി.&lt;br /&gt;&lt;br /&gt;സാറാമ്മയുടെ ആരാധകരില്‍ തൊണ്ണൂറ്റിയേഴാമനായി കുട്ടന്‍‌നായരെ ചരിത്രം രേഖപ്പെടുത്തുന്നത് അങ്ങനെയാണ്.&lt;br /&gt;&lt;br /&gt;ജോനാഥന്‍ ചരിത്ര പുസ്തകം അടച്ചു വച്ചു. അയാള്‍ സിഗററ്റിന് തീകൊളുത്തി ഒരു നീണ്ട പുകയെടുത്തു. ചരിത്രം പലതും വിട്ടു കളഞ്ഞിരിക്കുന്നുവെന്ന് അയാള്‍ക്ക് തോന്നി. അരവിക്ക് അ തിരിച്ചു കിട്ടിയതായി വാമൊഴിയുണ്ട്. എന്നാല്‍ ചരിത്രം ഇക്കാര്യം രേഖപ്പെടുത്താന്‍ വിട്ടുപോയിട്ടുണ്ട്. സാറാമ്മയുടെ പ്രഭാഷണം മത്തായിയുടെ പിസ്റ്റലും തുടച്ചു കൊണ്ട് പിള്ള ശ്രവിച്ചതെന്തിനാണെന്നത് സുപ്രധാനമായ ഒരു സംഗതിയാണെന്ന് ജോനാഥന് തോന്നി. ചരിത്രം വല്ലാതെ ഭ്രമിപ്പിക്കുന്ന ജോനാഥന്‍റെ മനസ് അങ്ങനെ കാടുകയറി പോയതില്‍ അതിശയിക്കാനൊന്നുമില്ല.&lt;br /&gt;&lt;br /&gt;ഇരുണ്ടു മൂടിയ ആകാശത്തില്‍ നിന്നും തുമ്പിക്കൈവണ്ണത്തില്‍ മഴ പെയ്തിറങ്ങി. ജോനാഥന് മഴയില്‍ ഒരു രസവും തോന്നിയില്ല. മഴത്തുള്ളികള്‍ കൈക്കുമ്പിളില്‍ ഏറ്റുവാങ്ങുന്നതിന്‍റെ സുഖം അയാള്‍ മറന്നുപോയി. കുടുക്കാഞ്ചിറയില്‍ പൂരിപ്പിക്കാനായി ബാക്കി കിടക്കുന്ന ചോദ്യങ്ങളായിരുന്നു അയാളുടെ മനസു നിറയെ.&lt;br /&gt;അതു കൊണ്ടു തന്നെ ഒരു യാത്ര അനിവാര്യമാണെന്ന് അയാള്‍ക്ക് തോന്നി. ഒരു തോള്‍ സഞ്ചിയും ഒരു പിസ്റ്റലും മാത്രമായി തന്‍റെ ജിപ്സില്‍ അയാള്‍ യാത്ര തുടങ്ങി. അയാളുടെ മനസ് കുടുക്കാഞ്ചിറയെ ചുറ്റിപ്പറ്റി നിന്നു. വായിച്ച ചരിത്രം അയാള്‍ വീണ്ടും വീണ്ടും മനസില്‍ തിരിച്ചും മറിച്ചുമിട്ടു. ഒരോ ആലോചനയിലും അയാളുടെ സംശയങ്ങളുടെ എണ്ണം കൂടി വന്നു.&lt;br /&gt;&lt;br /&gt;തിമിര്‍ത്തു പെയ്യുന്ന മഴയിലൂടെ അയാളുടെ ജിപ്സി കുടുക്കാഞ്ചിറ പാലത്തിലേക്ക് നൂണ്ടു കയറി. കുടുക്കാഞ്ചിറ പാലം കടക്കുമ്പോള്‍ മഴയില്‍ നിന്ന് അന്തിവെയിലിലേക്ക് താന്‍ കടന്നത് അയാളെ അല്‍ഭുതപ്പെടുത്തി. എങ്കിലും വെയിലിനും ഇരുട്ടാണെന്നാണ് അയാള്‍ അപ്പോള്‍ തിരിച്ചറിഞ്ഞത്. ജോനാഥന്‍റെ കണ്‍‌തടങ്ങള്‍ വല്ലാതെ തുടിച്ചു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ചരിത്രം രേഖപ്പെടുത്തി വച്ച അരവിയുടെ ബംഗ്ലാവിലേക്കുള്ള നീണ്ട വളവ് ജോനാഥന്‍ പിന്നിടുമ്പോള്‍ അവശേഷിക്കുന്ന വെളിച്ചം കൂടി നഷ്ടമായിരുന്നു. തോട്ടത്തിന്‍റെ മേലേയറ്റത്ത് രണ്ടു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. തീരെ മെല്ലിച്ച അവര്‍ പാറക്കൂട്ടത്തിന് മുകളില്‍ കൈകള്‍ തോളില്‍ ചേര്‍ത്ത് വെച്ച് ഇരിക്കുകയായിരുന്നു. ഇടയ്ക്കിടെ തലതിരിക്കുന്നതും കണ്ണില്‍ കണ്ണില്‍ നോക്കുന്നതും, ജീവന്‍റെ സാന്നിധ്യം പരസ്പരം അറിയിക്കാനാണെന്നത് പോലെയാണ് കാഴ്ചക്കാര്‍ക്ക് തോന്നുക.&lt;br /&gt;&lt;br /&gt;ബംഗ്ലാവിന്‍റെ ഇരുട്ടറകളില്‍ നിന്ന് കീബോര്‍ഡിലെ കട്ടകള്‍ അമരുന്നതിന്‍റെ ശബ്ദം വല്ലാത്ത നിശബ്ദതയില്‍ മാത്രം പുറത്തേക്ക് ഒഴുകിയെത്തിയിരുന്നു. അതും ചീവീടുകള്‍ അനുഗ്രഹിച്ചെങ്കില്‍ മാത്രം. ഇരുട്ടറയ്ക്കുള്ളില്‍ പൊടിപിടിച്ച കമ്പ്യൂട്ടറിന് മുന്നില്‍ ഒരു അസ്തിപഞ്ചരം അമര്‍ന്നിരിക്കുന്നു. ഒന്നു തൊട്ടാല്‍ കസേരയില്‍ നിന്നും അത് അടര്‍ന്ന് വീഴുമെന്ന് തോന്നാം. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. വിരലുകള്‍ ചലിക്കുന്നുണ്ട്. എന്നാല്‍ ആ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ തെളിഞ്ഞിട്ടുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ജോനാഥന്‍ അവസാനത്തെ വളവ് തിരിഞ്ഞു കയറ്റത്തിലേക്ക് കയറിതുടങ്ങുന്നു. അസാധാരണമായ ഏതോ ശബ്ദം പിന്തുടരുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങി.&lt;br /&gt;&lt;br /&gt;ഇനിയങ്ങോട്ട് ജോനാഥന്‍റെ യാത്രയില്‍ എഴുത്തുകാരാ നിനക്ക് പ്രവേശനം നിഷിദ്ധമാണ്. അല്ലങ്കിലും തെറ്റുകളെ ഗര്‍ഭം ധരിച്ച ചരിത്രത്തിന്‍റെ തീന്‍‌മുറിയില്‍ എഴുത്തുകാരാ നീ ഉണ്ടായിരിക്കുന്നത് ജോനാഥന്‍റെ ചിന്തയുടെ താളം തെറ്റിച്ചേക്കാം.&lt;br /&gt;&lt;br /&gt;ഇവിടെ ഈ അവസാന വളവില്‍ ശാപമോക്ഷത്തിന് കാത്ത് നീ ഇരിക്കുക. ഒരു പക്ഷെ, ജോനാഥന്‍ മടങ്ങി വന്നേക്കാം. അല്ലെങ്കില്‍ ചരിത്രം നിന്നെ തേടി മലയിറങ്ങി വന്നേക്കാം. ധ്യാനത്തിന്‍റെ സൂത്രം ഇനിയും നീ മറന്നിട്ടില്ലല്ലോ അല്ലെ.&lt;br /&gt;&lt;br /&gt;(പലരും നിര്‍ദേശിച്ച തിരുത്തലുകള്‍ പിന്നീട്... ഈ പേജിന് ഇത് അന്ത്യകൂദാശ. നന്ദി...)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18523592-7636514324820734384?l=anakkoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anakkoodan.blogspot.com/feeds/7636514324820734384/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18523592&amp;postID=7636514324820734384' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/7636514324820734384'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/7636514324820734384'/><link rel='alternate' type='text/html' href='http://anakkoodan.blogspot.com/2007/04/blog-post.html' title='&quot;അ&quot; പോയ അരവിയും അഞ്ചുസെന്‍റും'/><author><name>ആനക്കൂടന്‍</name><uri>http://www.blogger.com/profile/15303810200942454191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://www.harunyahya.com/kids/pictures/wallpaper1024/rose.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-18523592.post-115952898430049332</id><published>2006-09-29T04:14:00.000-07:00</published><updated>2006-10-02T05:37:33.303-07:00</updated><title type='text'>മിണ്ടല്ലെ, അപ്പു ഉറങ്ങട്ടെ...</title><content type='html'>"ഇവിടെ വാ അപ്പൂ", അവള്‍ ചോറുരുളയുമായി മോന്‍റെ പിന്നാലെ നടന്നു.&lt;br /&gt;&lt;br /&gt;"അമ്മയ്ക്കെന്നെ പിടിക്കാന്‍ പറ്റ്വോ"- മുറ്റത്തൂടെ ഓടി നടന്ന് അപ്പു കൊഞ്ചി.&lt;br /&gt;&lt;br /&gt;അവള്‍ ഓടി മടുത്തു. "അമ്മയ്ക്ക് വയ്യാട്ടോ ഓടാന്"‍.&lt;br /&gt;&lt;br /&gt;"അമ്മയെന്നെ പിടിക്കാന്‍ വാന്നെ"- അപ്പു കൈയ്യില്‍ ചരല്‍ക്കല്ലെടുത്ത് കാക്കയെ എറിഞ്ഞു.&lt;br /&gt;&lt;br /&gt;"ദേ, നോക്കിയേ അപ്പൂ, നമ്മടെ മാവിന്‍റെ കൊമ്പത്ത് ഒരണ്ണാനിരിക്കണത്".&lt;br /&gt;&lt;br /&gt;"ങേ, എന്നാ അമ്മെ"&lt;br /&gt;&lt;br /&gt;"ദേ, അണ്ണാന്‍ കുഞ്ഞ് നമ്മടെ മാമ്പഴം പറിച്ചോണ്ട് പോണു".&lt;br /&gt;&lt;br /&gt;"എവിടെ" -അപ്പു മേലേക്ക് നോക്കി ഓടി വന്നു. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി കുഞ്ഞിക്കൈ മോലോട്ട് ചൂണ്ടി.&lt;br /&gt;&lt;br /&gt;അവള്‍ ചോറ് ഒരുളയാക്കി വായില്‍ വച്ചു കൊടുത്തു. ചോറു വിഴുങ്ങി അപ്പു വീണ്ടും ചോദിച്ചു- "എവിടാമ്മേ, മോന്‍ കണ്ടില്ലല്ലോ".&lt;br /&gt;&lt;br /&gt;"ദേ അങ്ങ് മോളില്‍ ആ എലേടെ എടേല് കണ്ടോ. അപ്പൂന്‍റെ ചോറ് തട്ടിയെടുക്കാന്‍ വര്വാ. വേഗം കഴിച്ചോ".&lt;br /&gt;&lt;br /&gt;അപ്പു ചോറുരളകള്‍ വേഗം വായിലാക്കി. അവള്‍ അപ്പൂനെയും എടുത്ത്, പൂവിനോടും പൂമ്പാറ്റയോടും എല്ലാം സംസാരിച്ച് ഗേറ്റിലേക്ക് നടക്കുമ്പോള്‍ പൂച്ച കുറുകെ ചാടി. പൂച്ചയെ കണ്ടതും അപ്പു അവളുടെ എളിയില്‍ നിന്ന് ഊര്‍ന്നിറങ്ങി പിന്നാലെ ഓടി. 'നിക്ക് വീഴൂട്ടോ' എന്നു പറഞ്ഞ് അവള്‍ പിന്നാലെയും, ഒരു വേരില്‍ തട്ടി അവള്‍ കൂട്ടിയിട്ട കല്ലിലേക്ക് മറിഞ്ഞു.&lt;br /&gt;&lt;br /&gt;എന്തിനാ ഈ അപ്പൂ കരയണെ. എവിടെ, എവിടെ, അവള്‍ ചുറ്റും നോക്കി. വീടിനു മുന്നില്‍ പന്തല്‍ ഇട്ടിരിക്കുന്നു. ആളുകള്‍ അങ്ങുമിങ്ങും നടക്കുന്നു. ആരാ ഇവരൊക്കെ, എന്താ വിശേഷിച്ച്. അപ്പൂ, അവള്‍ നീട്ടി വിളിച്ച് വാതില്‍ക്കലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;ആരാ രാമായണം വായിക്കുന്നത്. ഈ അമ്മേം അച്ഛനും എന്താ പറഞ്ഞോണ്ടിരിക്കണെ. ഇവിടെ നിറയെ ആളാണല്ലോ. മൂലയില്‍ ഭര്‍ത്താവ് അപ്പൂനേയും എടുത്ത് നില്‍ക്കുന്നു. ഇങ്ങനെ കരയാന്‍ ഈ കുട്ടിക്ക് എന്താ പറ്റിയേ.&lt;br /&gt;&lt;br /&gt;അവള്‍ മുന്നോട്ടാഞ്ഞപ്പോള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ശരീരം കണ്ടു ഞെട്ടി. ആരാ മരിച്ചേ അവള്‍ സൂക്ഷിച്ചു നോക്കി. അയ്യോ, എന്നേ പോലെ തന്നെയിരിക്കണല്ലോ. ദൈവമേ, ആരാ, അവള്‍ സ്വന്തം ശരീരത്തിലേക്ക് നോക്കി. പിന്നെ ചുറ്റിനും. അവള്‍ക്ക് മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ ഒരു നിലവിളിയുയര്‍ന്നു‍. ഞാന്‍, ഞാന്‍ എന്‍റെ ചേട്ടന്‍, എന്‍റെ അപ്പു. ചരല്‍ക്കല്ലിനിടയിലെ വേരുകള്‍ അപ്പോള്‍ അവള്‍ക്ക് ഓര്‍മ്മവന്നു.&lt;br /&gt;&lt;br /&gt;"ഉമേ", കസേര പിന്നിലേക്ക് തെറുപ്പിച്ച് ഹരിശങ്കര്‍ ആധിയോടെ എഴുനേറ്റു. മൌസ് കൈയില്‍ നിന്നും തെറിച്ചു പോയി. "എന്താ ഉമേ എന്താ എന്തിനാ വാവ കരയണെ".&lt;br /&gt;&lt;br /&gt;"കൊതുകു കടിച്ചിട്ടാന്നു തോന്നണൂ. ഇതെന്താ വേര്‍ത്തിരിക്കണല്ലോ".&lt;br /&gt;&lt;br /&gt;"ഒന്നൂല്യ. ഹരിശങ്കര്‍ ആശ്വാസത്തോടെ അവളെ നോക്കി".&lt;br /&gt;&lt;br /&gt;"കഥാഭ്രാന്ത് പിടിച്ചുണ്ടാവുല്ലെ. ഏത് കഥാപാത്രമാ ഇപ്പോ ആവേശിച്ചെ. ഈ ഹരിയേട്ടനുമൊണ്ട്, ഒരു ബ്ലോഗുമൊണ്ട്, വന്നു കിടക്കാന്‍ നോക്കൂട്ടോ".&lt;br /&gt;&lt;br /&gt;"ഇപ്പോള്‍ വരാം".&lt;br /&gt;&lt;br /&gt;അയാള്‍ കമ്പ്യൂട്ടറിനു മുന്നിലേക്ക് ഓടി, ഹരിശങ്കര്‍ കര്‍സര്‍ അവസാനത്തില്‍ വച്ച് ബായ്ക്ക് സ്പേസില്‍ അമര്‍ത്തിപ്പിടിച്ചു. കഥയിപ്പോള്‍ അപ്പുവിന്‍റെ കരച്ചിലിലേക്കെത്തി.&lt;br /&gt;&lt;br /&gt;എന്തിനാ ഈ അപ്പൂ കരയണെ. അവള്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി. സന്ധ്യാദീപം തെളിച്ചിട്ടുണ്ട്. പായിലിരുന്ന് മുത്തശ്ശി രാമായണം വായിച്ച് കുട്ട്യോള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്നു. അവള്‍ മുന്നോട്ടാഞ്ഞു. അവളുടെ തലയില്‍ ഒരു ചെറിയ മുറിപ്പാടുണ്ട്.&lt;br /&gt;&lt;br /&gt;"ദാ എവനെയെടുത്തോളൂ. എല്ലാരെം കൂടി കണ്ടപ്പോള്‍ തുടങ്ങിയതാ"-അയാള്‍ കുട്ടിയെ അവള്‍ക്ക് നീട്ടി.&lt;br /&gt;&lt;br /&gt;അവള്‍ അപ്പുവിനെ വാങ്ങി. "ഇങ്ങനാണോ അപ്പൂസെ വേണ്ടെ. എല്ലാരും ചിറ്റേടെ കല്യാണത്തിനു വന്നതല്ലെ. ഇതാരൊക്കെയാന്ന് നോക്കിയെ. വിഷ്ണൂട്ടന്‍, കുട്ടൂസ്..." അവളുടെ തോളിലേക്ക് തലചായ്ച്ച് അപ്പു ഉറക്കത്തിലേക്ക് വഴുതാന്‍ തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;"വന്നു കിടക്കൂട്ടോ.. " ഉമ വിളിക്കുന്നു. ഹരിശങ്കര്‍ മോണിറ്റര്‍ ഓഫ് ചെയ്ത് എഴുന്നേറ്റു.&lt;br /&gt;&lt;br /&gt;അയ്യോ, അപ്പോള്‍ കഥ പൂര്‍ത്തിയായില്ലല്ലോ.&lt;br /&gt;&lt;br /&gt;'ശ് മിണ്ടല്ലെ അപ്പു ഉറങ്ങട്ടെ'.&lt;br /&gt;&lt;br /&gt;----------കട്ട്‌---------&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18523592-115952898430049332?l=anakkoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anakkoodan.blogspot.com/feeds/115952898430049332/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18523592&amp;postID=115952898430049332' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/115952898430049332'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/115952898430049332'/><link rel='alternate' type='text/html' href='http://anakkoodan.blogspot.com/2006/09/blog-post_29.html' title='മിണ്ടല്ലെ, അപ്പു ഉറങ്ങട്ടെ...'/><author><name>ആനക്കൂടന്‍</name><uri>http://www.blogger.com/profile/15303810200942454191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://www.harunyahya.com/kids/pictures/wallpaper1024/rose.jpg'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-18523592.post-115918157578391042</id><published>2006-09-25T03:41:00.000-07:00</published><updated>2006-09-25T03:52:55.803-07:00</updated><title type='text'>മരണം നമ്മെ അനുഭവിപ്പിക്കുന്നത്</title><content type='html'>മരണം തന്നെയാണ് സര്‍ഗാത്മകതയുടെ ഏറ്റവും വലിയ പ്രചോദനം. മരണത്തെ അക്ഷരത്തിലേക്ക് പകര്‍ത്തുമ്പോള്‍ കവിതയുണ്ടാകുന്നു. അതിനെ ശിലയില്‍ കൊത്തുമ്പോള്‍ ശില്പമുണ്ടാകുന്നു. മരണത്തിനു ശബ്ദം നല്‍കുമ്പോള്‍ സംഗീതം. അതിനെ ധ്യാനിക്കുമ്പോള്‍ ജിവിതം. സൌന്ദര്യത്തിന്‍റെ നിത്യപ്രഭവമായ മരണത്തെ യമനായല്ല, യമിയായ സ്ത്രീവാദിയായി സങ്കല്‍പ്പിക്കാനാണ് എനിക്കിഷ്ടം (സംയമി)  -സുഭാഷ് ചന്ദ്രന്‍&lt;br /&gt;&lt;br /&gt;സമയവും കാലവും കൃത്യതയില്ലാതെയാണ് ഇപ്പോള്‍ കടന്നു വരുന്നത്. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കു മുന്നില്‍ സമയ കാലങ്ങളല്ലല്ലോ ആദ്യം തെളിയുക. ചില ചിത്രങ്ങള്‍ രൂപങ്ങള്‍, പിന്നെ അവ ചലിക്കാന്‍ തുടങ്ങുന്നു. ചിലത് പാഠങ്ങളാണ്, അവസാനം വരേക്കുമുള്ള പാഠം. ഒരു നിമിഷത്തില്‍ അവസാനിച്ചു പോകുന്ന ജന്മം തന്നെ നിന്‍റേതും. ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ ഇത്തരം ചിലത്.&lt;br /&gt;&lt;br /&gt;&lt;b&gt;മരണത്തിനും ശിവാനന്ദനും ഇടയ്ക്ക്&lt;/b&gt;&lt;br /&gt;&lt;br /&gt;പഠനവും, ഹോട്ടലിലെ പാര്‍ട്ട്‌ടൈം കാഷ്യര്‍ ജോലിയുമായും നടക്കുന്ന കാലത്തിലെ ഒരു ദിനം. സമയം രാത്രി പത്തുമണി. തൊടുപുഴ പാലത്തിലൂടെ അക്കരെ കടക്കാന്‍ നടക്കുമ്പോള്‍ കന്നടക്കാരന്‍ ശിവാനന്ദന്‍ മുന്നിലേക്ക് വന്നു ചാടി. പത്താം വയസില്‍ ഹോട്ടല്‍ ജോലിക്കായി ഈ നഗരത്തിലേക്ക് വന്നുപെട്ടവന്‍. പന്ത്രണ്ടു വര്‍ഷമായി, അവന്‍ സ്വന്തബന്ധങ്ങളില്ലാതെ പലതിനോടും കലഹിച്ച് സ്വന്തം ഇഷ്ടങ്ങളിലൂടെ നടക്കുന്നു. കുറച്ചു മാത്രം അടുപ്പങ്ങളോ വാതോരാതെ സംസാരിച്ച്.&lt;br /&gt;&lt;br /&gt;പതിവുള്ള കലപില സംസാരങ്ങളില്ലാതെ. എതോ ആഴങ്ങളില്‍ അകപ്പെട്ടവന്‍റെ പരിഭ്രാന്തിയോടെ ഇന്നവന്‍ എന്‍റെ മുന്നില്‍ നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അമ്പരന്നു. ഓരോ വാക്കും അളന്നു തൂക്കി എന്തൊക്കെയോ പുലമ്പാന്‍ തുടങ്ങി അവന്‍. സാധാരണ അവന്‍ പറയുന്നത് പകുതിയെ എനിക്ക് മനസിലാകാറുള്ളൂ. അത്ര വേഗതയുണ്ട് ശിവയുടെ സംസാരത്തിന്.&lt;br /&gt;&lt;br /&gt;എന്താ ശിവാ. എന്തു പറ്റി? ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;കാശ് കിട്ടിയില്ല. നാളെ അത്യാവശ്യമായി ഒരാള്‍ക്ക് കൊടുക്കാനുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മുതലാളിയോട് ചോദിച്ചില്ലെ.&lt;br /&gt;&lt;br /&gt;ചോദിച്ചു, നാളെയാവട്ടെ എന്നു പറഞ്ഞു.&lt;br /&gt;&lt;br /&gt;ഒരു നാളേക്ക് വേണ്ടി കാത്തിരിക്കാവുന്ന അവസ്ഥയില്‍ ആയിരുന്നില്ല ശിവാനന്ദന്‍ എന്ന് എനിക്കു തോന്നി. അവനു വേണ്ടി ഞാനൊന്ന് പറയണം. മുതലാളിയുടെ അപ്പോഴത്തെ അവസ്ഥ അറിയാവുന്നതും കൊണ്ടും അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹമില്ലാതിരുന്നതു കൊണ്ടും നാ‍ളെ ശരിയാക്കാം എന്ന് പറഞ്ഞ് ഞാന്‍ അവനുമായി നടന്നു. അവന്‍ ഒന്നും മിണ്ടിയില്ല. ആനക്കൂട് കടവ് റോഡിലൂടെ പോകുമ്പോള്‍ ഇടയ്ക്കു വച്ചുള്ള ഇടവഴിയില്‍ എത്തുന്നതു വരെ നിലനിന്ന ഒരേ താളത്തിന് ഏതെങ്കിലും അനുബന്ധ അര്‍ത്ഥങ്ങള്‍ സങ്കല്‍പ്പിച്ചെടുക്കാന്‍ എനിക്കായില്ല.&lt;br /&gt;&lt;br /&gt;സാധാരണ ഞാന്‍ ശിവാനന്ദനെ കണ്ടു മുട്ടുന്നത് ഇവിടെ ഈ ഇടവഴിയില്‍ വച്ചാണ്. അവിടെ ഒരു പട്ടരുടെ വീട്ടിലാണ് (സിനിമാ നടി ചഞ്ചലിന്‍റേ തറവാട്ടു വീട്) ശിവാനന്ദന്‍ താമസിക്കുന്നത്. ജയ് ഹനുമാന്‍ സീരിയലും കഴിഞ്ഞ് പത്തരമണിക്ക് റോഡിലേക്ക് ചേരുന്ന ഈ ഇടവഴിയില്‍ ഇറങ്ങി നില്‍പ്പുണ്ടാവും അവന്‍. അന്നത്തെ സീരിയലിന്‍റെ കഥ എന്നെ പറഞ്ഞു കേള്‍പ്പിക്കും.&lt;br /&gt;&lt;br /&gt;വല്ലാത്ത മൌനത്തിന്‍റെ കൂടു പൊളിച്ച്, ശരി നാളെ കാണാം ശിവ എന്നു പറഞ്ഞ് മുന്നോട്ട് നടക്കുമ്പോള്‍, പതിവുകള്‍ തെറ്റിച്ച നിശബ്ദതയാണ് എനിക്കു മറുപടിയായി ലഭിച്ചത്. കുറേ ദൂരം നടന്ന് പിന്നിലേക്ക് നോക്കുമ്പോള്‍ ശിവാനന്ദന്‍ റോഡില്‍ കൈകള്‍ പിണച്ചു കെട്ടി നില്‍പ്പുണ്ടായിരുന്നു. ഒരു രാത്രിയുടെ അന്ത്യ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ചിന്തകള്‍ സ്വപ്നങ്ങള്‍ക്ക് അടിയറവെച്ച് ഉറക്കം. രാവിലെ അലാറം അടിച്ചത് ഓഫ് ചെയ്ത് വീണ്ടും കിടന്നു. പാതി മയക്കത്തില്‍ പേരു ചൊല്ലി ആരോ ഉറക്കെ വിളിക്കുന്നു. കേട്ടില്ലെന്ന് നടിച്ച് ഒന്നു കൂടി മൂടിപ്പുതച്ചു. വിളികളും കതകില്‍ മുട്ടലും ഏറിയപ്പോള്‍ ദേഷ്യത്തോടെ എഴുനേറ്റ് പുറത്തു വന്നു. ഹോട്ടലിലെ സൂപ്പര്‍വൈസര്‍ മുന്നില്‍.&lt;br /&gt;&lt;br /&gt;വേഗമൊന്ന് വാ, ശിവാനന്ദന്‍ ദാണ്ടെ ആ മുറിയില്‍ ചത്തുകിടക്കുന്നു. രണ്ടെ രണ്ടു, വാക്കില്‍ അയാള്‍ പറയുമ്പോള്‍ ഞാന്‍ അമ്പരന്നു. ഒന്നും മിണ്ടാനാവാതെ. ജീവിക്കാന്‍ വേണ്ടി പത്താം വയസില്‍ ഹോട്ടല്‍ ജോലി തേടിവന്നവന്‍റെ മരണം വെറും ചത്തുകിടക്കലാണെന്ന് ഞാന്‍ അറിഞ്ഞു. ഒരു പഴവും വിഷവും അവസാന ഭക്ഷണമായതിന്‍റെ ശേഷിപ്പുകള്‍ ശിവാനനന്ദന്‍റെ മുറിയില്‍ ചിതറിക്കിടന്നു.&lt;br /&gt;&lt;br /&gt;താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ശവത്തിനാരും കണക്ക് പറയാനുണ്ടായിരുന്നില്ല. ഒരു പതിനായിരത്തിന്‍റെ പണക്കിഴിയുമായി ആംബുലന്‍സില്‍ അവന്‍റെ നാടറിയാവുന്ന രണ്ട് ജീവനുകള്‍ക്കൊപ്പം വൈകുന്നേരത്തോടെ ശിവയുടെ ശരീരം നീങ്ങി. അവന്‍റെ റൂമില്‍ നിന്ന് കിട്ടിയ എല്‍ ഐ സി പോളിസി അവകാശിയായി അവന്‍ ചേര്‍ത്തിരുന്നത് അവന്‍റെ കൂട്ടുകാരന്‍റെ പേര്. അതേ പേരിന്‍റെ ആദ്യ അക്ഷരം അവന്റെ കൈയില്‍ പച്ച കുത്തിയിരുന്നു എന്ന് പിന്നീട് ആരൊക്കെയോ പറയുന്നതും കേട്ടു. മരണത്തിനും ശിവാനന്ദനും ഇടയിലേക്ക് തൊടുപുഴപാലത്തിനു മുകളില്‍ വച്ച് ദൈവം എന്നെ കൊണ്ടു വന്നു നിര്‍ത്തിയെങ്കിലും അനിവാര്യമായ എന്തിനോ വേണ്ടി ഞാന്‍ ഇറങ്ങി മാറി.&lt;br /&gt;&lt;br /&gt;&lt;b&gt;വീണ്ടും അവന്‍, അതോ അവളോ?&lt;/b&gt;&lt;br /&gt;&lt;br /&gt;സ്ഥലം തിരുവനന്തപുരം. പുതിയ മേച്ചില്‍ പുറങ്ങളില്‍ ജീവിതം തേടി നടക്കുന്ന സമയം. വെള്ളയമ്പലത്തെ ട്രാഫിക് ക്രോസ് ചെയ്യുകയായിരുന്നു. ആ‍ദ്യത്തെ ട്രാഫിക് ഐലന്‍റ് കഴിഞ്ഞ് രണ്ടാമത്തേതിലേക്ക് നീങ്ങുമ്പോള്‍ കവടിയാര്‍ ഭഗത്തു നിന്നും സ്കൂട്ടര്‍ വരുന്നുണ്ടായിരുന്നു. എന്റെ മുന്നില്‍ രണ്ടു കോളേജ് പെണ്‍കുട്ടികള്‍ മാത്രം. മെല്ലെ നടന്ന് റോഡ് ക്രോസിംഗ് പോയിന്‍റിലേക്ക് എത്തുമ്പേഴേക്കും, ട്രാഫിക് ഐലന്‍റ് കറങ്ങി വന്ന പൊലീസ് ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. റോഡില്‍ വീണയാളുടെ അരക്കെട്ടിലൂടെ വണ്ടിച്ചക്രങ്ങള്‍ കയറിയിറങ്ങുന്ന കാഴ്ച. പിന്നൊരു നിമിഷം. അയാള്‍ ഒന്നു പിടയുകയും ഗര്‍ഭ പാത്രത്തിലേക്കുള്ള ആദിമ ചുരുളല്‍ പോലെ വളഞ്ഞു കൂടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;എന്‍റെ കണ്ണുകള്‍ക്ക് മുന്നില്‍ വെളുത്ത പ്രകാശം നിറയാന്‍ തുടങ്ങുമ്പോള്‍, അയ്യോ എന്‍റമ്മേ, എന്നു നിലവിളിച്ച് എനിക്കു മുന്നേ പോയ പെണ്‍കുട്ടി പിന്തിരിഞ്ഞ് എന്റെ മേലേക്ക് ഓടിക്കയറി. ഒരു തരം വല്ലാത്ത വികാര ശൂന്യതയോടെ, ദേഹമാകെ പടര്‍ന്നു കയറിയ തണുപ്പോടെ ഞാന്‍ മുന്നോട്ട് നടക്കുമ്പോള്‍ കൂട്ടുകാരിയുടെ കൈയ്യില്‍ പിടിച്ച് കരയുകയായിരുന്നു അവള്‍. ഓടിക്കൂടുന്ന ആളുകള്‍ക്കിടയിലൂടെ മണിക്കൂറുകള്‍ നീണ്ട മരവിപ്പിലേക്ക് ഞാന്‍ നടന്നു പോയി.&lt;br /&gt;&lt;br /&gt;&lt;b&gt;തുടരുന്ന കാഴ്ചകള്‍&lt;/b&gt;&lt;br /&gt;&lt;br /&gt;ഇന്ന്, കോഴിക്കടകളുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ കഴുത്ത് കണ്ടിച്ച് കാനില്‍ ഇട്ട കോഴിയുടെ പിടച്ചില്‍ എന്നില്‍ ഒരു നിലവിളിയായി നിറയുന്നുണ്ട്. തുമ്പിയെ പിടിച്ച് വാലില്‍ നൂല്‍കെട്ടി പറത്തി രസിച്ചതും, ഒടുവില്‍ അത് വാലറ്റ് വീഴുന്നതും, അടയ്ക്കാമരത്തിന്‍റെ പൊത്തില്‍ നിന്ന് അമ്പിളിമാമനെ ഈര്‍ക്കിലി കൊണ്ട് തോണ്ടിയെടുത്ത് ഇളം തിണ്ണയില്‍ ഇട്ട് ഓടിപ്പിച്ചതും, അങ്ങനെ എത്രയെത്ര എത്രയെത്ര നിമിഷങ്ങള്‍ ഓര്‍മ്മത്തുമ്പില്‍ നിന്നും വേരറ്റു വീണ് പിടയുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18523592-115918157578391042?l=anakkoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anakkoodan.blogspot.com/feeds/115918157578391042/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18523592&amp;postID=115918157578391042' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/115918157578391042'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/115918157578391042'/><link rel='alternate' type='text/html' href='http://anakkoodan.blogspot.com/2006/09/blog-post.html' title='മരണം നമ്മെ അനുഭവിപ്പിക്കുന്നത്'/><author><name>ആനക്കൂടന്‍</name><uri>http://www.blogger.com/profile/15303810200942454191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://www.harunyahya.com/kids/pictures/wallpaper1024/rose.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-18523592.post-115271488614089807</id><published>2006-07-12T07:24:00.000-07:00</published><updated>2006-07-12T07:34:46.176-07:00</updated><title type='text'>ഒരു പുഴ പാട്ടു മൂളവെ...</title><content type='html'>പുഴയുടെ താരാട്ടു പാട്ടല്ല. ദീനരോദനമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തും ഏതും കൊടുക്കല്‍ വാങ്ങലിനു വഴിമാറുന്ന ഇക്കാലയളവില്‍ ഒരു കൂട്ടം ആളുകളുടെ അത്യാഗ്രഹത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു ഇവിടുത്തെ പുഴകളും തോടുകളുമെല്ലാം.&lt;br /&gt;&lt;br /&gt;ആ ഇരകളില്‍ ഒന്നു മാത്രമാണ് തൊടുപുഴയാറും. വ്യാപകമായ കൈയ്യേറ്റമാണ് ഇരു വശങ്ങളിലുമായി നടക്കുന്നത്. ലോഡു കണക്കിനു കല്ലുകള്‍ കെട്ടിയെടുക്കലിനായി പുഴയിലേക്ക് കൊണ്ടിറക്കിയിരിക്കുന്നു. വ്യത്യസ്തമായ സമരമുറകള്‍ പരീക്ഷിച്ച് കയ്യേറ്റത്തെ ചെറുക്കുകയാണ് ജനകീയ സംരക്ഷണ സമിതി. പുഴയുടെ നടുക്ക് ചങ്ങാടം കെട്ടി ഉപവാസ സമരവും ദീപമൊഴുക്കലും രാത്രികാവലുമെല്ലാമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ ചോരത്തിളപ്പോടുകൂടി രംഗത്തിറങ്ങിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;തോടുകളും പുഴകളുമൊക്കെ നഗ്നമായ കൈയേറ്റത്തിനു വിധേയമാകുന്നതും മലകള്‍ ഇടിച്ചു നിരത്തുന്നതും കേരളത്തിലങ്ങോളം നടക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍, കച്ചവട മനസ്സില്ലാത്ത ഒരു വിഭാഗം ഇപ്പോഴും ഇവിടെ ജീവിക്കുന്നു എന്നത് ആശ്വാസകരം തന്നെ.&lt;br /&gt;&lt;br /&gt;(സമരവും കേസുമായി രംഗത്തിറങ്ങിയിരിക്കുന്ന എന്റെ നാട്ടിലെ കൂട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18523592-115271488614089807?l=anakkoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anakkoodan.blogspot.com/feeds/115271488614089807/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18523592&amp;postID=115271488614089807' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/115271488614089807'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/115271488614089807'/><link rel='alternate' type='text/html' href='http://anakkoodan.blogspot.com/2006/07/blog-post.html' title='ഒരു പുഴ പാട്ടു മൂളവെ...'/><author><name>ആനക്കൂടന്‍</name><uri>http://www.blogger.com/profile/15303810200942454191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://www.harunyahya.com/kids/pictures/wallpaper1024/rose.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-18523592.post-114870998213406153</id><published>2006-05-26T23:03:00.000-07:00</published><updated>2006-05-27T02:12:11.286-07:00</updated><title type='text'></title><content type='html'>&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;എന്റെ ദക്ഷ&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;“നകൂ, ഞാന്‍ മരിക്കാന്‍ പോകുന്നു”. പാതിരാത്രിയില്‍ സെല്‍ഫോണിലൂടെ ദക്ഷയുടെ നേര്‍ത്ത സുഖമുള്ള സ്വരം കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നില്ല.&lt;br /&gt;&lt;br /&gt;പതിവ് ചായക്കൂട്ടുകള്‍ക്കിടയില്‍, ഇടയ്ക്കെപ്പോഴോ ചിന്തിക്കാന്‍ കിട്ടുന്ന ഇടവേളയില്‍ അവള്‍ക്ക് തോന്നുന്ന വികാരം. ജീവിതം എന്തിന്? ഒരു നിമിഷം കൊണ്ട് തീര്‍ന്നു പോകാനായി‍. സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ തിരികെ എടുക്കപ്പെടുന്ന ഒന്നായി. അവള്‍ പലതു ചിന്തിച്ചു കൂട്ടും.&lt;br /&gt;&lt;br /&gt;പത്താം നിലയിലുള്ള ഓഫീസിലെത്താന്‍ ലിഫ്റ്റില്‍ കയറുമ്പോള്‍ ഒറ്റയ്ക്കാണെങ്കില്‍ ഭയക്കുന്നവള്‍. ‘നകൂ, ആരോ അതിനുള്ളില്‍ വന്ന് എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി, ചിരിച്ചു ചിരിച്ച്’...&lt;br /&gt;&lt;br /&gt;എല്ലാത്തിനും പോംവഴി പോലെയാണോ അവള്‍ കലപില സംസാരിക്കാന്‍ തുടങ്ങിയത്. അര്‍ധരാത്രിയിലാവും അവള്‍ ചിലപ്പോള്‍ വിളിക്കുക. ഒരുമണിക്കൂറോളം ഞാനെപ്പോഴോ മറന്നുപോയ ഏതൊക്കെയോ കാര്യങ്ങള്‍ പറഞ്ഞിട്ട് അവള്‍ പറയും. ‘ഞാന്‍ വരട്ടെ നിന്റെ ഫ്ലാറ്റിലേക്ക്. മൊട്ടമാടിയില്‍ പോയിരുന്ന് നമുക്ക് വെറുതെ സംസാരിച്ചു കൊണ്ടിരിക്കാം’.&lt;br /&gt;&lt;br /&gt;‘വേണ്ട നീ കിടന്നുറങ്ങാന്‍ നോക്കൂ’ എന്ന് ശാസിച്ച് ഞാന്‍ സെല്‍ ഓഫ് ചെയ്യും.&lt;br /&gt;&lt;br /&gt;ഏതോ ഒരു ദിവസത്തില്‍ ഓഫീസിലേക്കുള്ള യാത്രയ്ക്കുള്ള വഴിയില്‍ കണ്ടു മുട്ടിയപ്പോള്‍ അവള്‍ പറഞ്ഞു, ‘നകൂ എനിക്ക് നിന്നോട് പ്രണയം തോന്നിത്തുടങ്ങുന്നു. നിനക്കോ?’&lt;br /&gt;&lt;br /&gt;‘എനിക്കിമ്പോഴും നീ നല്ല സുഹൃത്ത്, അതിനപ്പുറം ഒന്നുമില്ല’-അവളുടെ മുഖത്ത് കുസൃതിച്ചിരി. ‘ഞാന്‍ വെറുതെ പറഞ്ഞതാ നീ ടെന്‍ഷന്‍ അടിക്കണ്ട’ എന്ന ഒരു തിരിച്ചടി കൂടി നല്‍കി അവള്‍ തിരിഞ്ഞു നടന്നു.&lt;br /&gt;&lt;br /&gt;ഒന്നിച്ച് ഒരേ കലാലയത്തില്‍ ഒരേ ക്ലാസില്‍ പഠിച്ചതും ഒരേ സ്ഥലത്ത് ജോലി കിട്ടി എത്തിയതും ഞങ്ങള്‍ക്കിടയിലെ യാദൃശ്ചികത. അമ്മയില്ലാത്ത ഒരു കുട്ടിയോടുള്ള അനുകമ്പ അല്ലായിരുന്നു എനിക്കവളോട്. പ്രസന്നമായ ആ മുഖമാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. നകുലന്‍ അവിടെ ഉണ്ടല്ലോ ഒരു ആവശ്യത്തിന് എന്ന് അവളുടെ അച്ഛന്‍ പറയും.&lt;br /&gt;&lt;br /&gt;പക്ഷെ, കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ പലപ്പോഴും അകലാന്‍ തോന്നി. ഒരു ബന്ധത്തേയും കൂടുതല്‍ അടുപ്പിക്കാന്‍ അനുവദിക്കാത്ത എന്റെ മനസാവാം കാരണം. അല്ലെങ്കില്‍ എന്റെ മേല്‍ ആരെങ്കില്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നതിലുള്ള ഇഷ്ടമില്ലായ്ക.&lt;br /&gt;&lt;br /&gt;ഒരവധിക്കാലത്ത് ദക്ഷ വീട്ടില്‍ വന്നു പോയപ്പോള്‍ മുത്തശ്ശിയും അമ്മയും പറഞ്ഞു. ആ കുട്ടിയെ ഇങ്ങ് കൊണ്ടു വന്നോളൂ. സൌഹൃദം നടിച്ചു നടന്ന് ഒടുവില്‍ എല്ലാവരെയും പറ്റിച്ച് രഹസ്യമായി വിവാഹിതരായ കൂട്ടുകാരിയോടും കൂട്ടുകാരനോടും ദക്ഷ പറഞ്ഞ വാക്കുകള്‍ ഞാനപ്പോള്‍ ഓര്‍ത്തെടുത്തു. എന്റെ സൌഹൃദത്തെ പ്രണയം കൊണ്ട് തൊട്ട് അശുദ്ധമാക്കാന്‍ ഞാനില്ലെന്ന്.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ ഈ പാതി രാത്രിക്ക് അവള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവത്രെ.&lt;br /&gt;&lt;br /&gt;“എന്താണ് ദക്ഷ, നിനക്കെന്താ പറ്റുന്നത്”&lt;br /&gt;&lt;br /&gt;“ആരൊക്കെയോ എന്റെ ചുറ്റും നിന്ന് ചിരിക്കുന്നു നകൂ”&lt;br /&gt;&lt;br /&gt;“എല്ലാം നിന്റെ തോന്നലാണ്. നീ കിടന്നുറങ്ങൂ”&lt;br /&gt;&lt;br /&gt;“എനിക്ക് മരിക്കണം”&lt;br /&gt;&lt;br /&gt;ചെറിയ ഒരു വിറയല്‍ എന്റെ കൈകളില്‍ പടര്‍ന്നത് ഞാന്‍ അറിഞ്ഞു.&lt;br /&gt;&lt;br /&gt;“ദക്ഷാ ഞാനില്ലെ നിന്റെ കൂടെ. നാമം ചെല്ലൂ, എന്നിട്ട് നക്ഷത്രങ്ങളേയും നിന്റെ പ്രീയപ്പെട്ട റോസാപ്പൂക്കളേയും സ്വപ്നം കണ്ടുറങ്ങൂ”&lt;br /&gt;&lt;br /&gt;“നീയുണ്ടോ എന്റെ കൂടെ”&lt;br /&gt;&lt;br /&gt;“ഉണ്ട് ദക്ഷ, ഞാനുണ്ട് എപ്പോഴും”&lt;br /&gt;&lt;br /&gt;“നകൂ, നിനക്ക് എന്നെയൊന്ന് ചേര്‍ത്തു പിടിച്ചു കൂടെ, ഒരു കഥ പറഞ്ഞു തന്നു കൂടെ” അവളുടെ സ്വരം തീരെ നേര്‍ത്തു പോവുന്നത് ഞാനറിഞ്ഞു.&lt;br /&gt;&lt;br /&gt;“എനിക്കു കഥകള്‍ അറിയില്ല ദക്ഷ”&lt;br /&gt;&lt;br /&gt;“നീ കള്ളം പറയുന്നു. മുത്തശ്ശി എത്ര കഥകള്‍ നിനക്ക് പറഞ്ഞ് തന്നിട്ടുണ്ട്”&lt;br /&gt;&lt;br /&gt;“ഉണ്ട്, പക്ഷെ, എനിക്ക് കഥ പറഞ്ഞു തരാന്‍ അറിയില്ലല്ലോ. നീ മുത്തശ്ശിയെ വിളിച്ചോളൂ”&lt;br /&gt;&lt;br /&gt;“എനിക്ക് നിന്റെ കഥകള്‍ കേള്‍ക്കണം” അവള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഞാനവള്‍ക്ക് മുത്തശ്ശി പണ്ടെന്നോ എന്റെ മനസിലേക്ക് പകര്‍ന്ന പാവയ്ക്കാക്കൊച്ചിന്റെ കഥ പറഞ്ഞു കൊടുത്തു.&lt;br /&gt;&lt;br /&gt;പിന്നീടുള്ള രണ്ടു ദിവസം ദക്ഷ എന്നെ വിളിച്ചില്ല. രാവിലെ ഒരേവഴിയില്‍ ഒത്തു ചേര്‍ന്നുള്ള പിരിയലും ഉണ്ടായില്ല. തിരക്ക് പിടിച്ച ജോലിക്കിടയില്‍ നീണ്ടു പോകുന്ന സംഭാഷണത്തിലേക്കായി എന്റെ മൊബൈലില്‍ അവള്‍ എത്താത്തതില്‍ എനിക്ക് സന്തോഷം തോന്നാതെയുമിരുന്നില്ല.&lt;br /&gt;&lt;br /&gt;മൂന്നാം നാള്‍ രാത്രിയില്‍ ഓഫീസില്‍ നിന്നും ഫ്ലാറ്റിലേക്ക് ചെന്നു കയറുമ്പോള്‍ വരാന്തയിലെ ചാരു കസേരയില്‍ കിടന്നു മയങ്ങുന്ന ദക്ഷയെ കണ്ട് ഞാന്‍ അമ്പരന്നു. ഞാനവളെ തൊട്ടു വിളിച്ചു.&lt;br /&gt;&lt;br /&gt;അവള്‍ പരിഭ്രമിച്ചിരുന്നു. രണ്ടു ദിവസത്തെ ചിന്തയുടെ ഭാരം ഞാനവളില്‍ കണ്ടു. അവളുടെ അമ്മ വീണ്ടും നക്ഷത്രങ്ങള്‍ക്ക് ഇടയിലിരുന്ന് വിളിച്ചിരിക്കാം. ഒരു പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടി അവള്‍ പലവട്ടം ഞെട്ടികരഞ്ഞിരിക്കാം. പത്താം നിലയിലേക്കുള്ള ലിഫ്റ്റില്‍ ഒറ്റക്കു യാത്ര ചെയ്യുമ്പോള്‍ ആരോ അവളുടെ മുന്നില്‍ വന്ന് ചിരിച്ചു മറിഞ്ഞിരിക്കാം.&lt;br /&gt;&lt;br /&gt;എനിക്ക് എന്തു ചെയ്യണമെന്ന് അറിയാതാകുന്നു. ഒരു നിഴല്‍ പോലെ തുടര്‍ന്ന എന്റെ നിശബ്ദതയുടെ താളങ്ങളെ തകര്‍ത്തു കൊണ്ട് എന്നെ ഗൃഹാതുരത്വത്തില്‍ നിന്നും പിടിച്ചുണര്‍ത്തിയവള്‍.&lt;br /&gt;&lt;br /&gt;“നകൂ, ഞാന്‍ വെറുതെ, എനിക്കെന്റെ അമ്മയെ ഓര്‍മ്മ വന്നു. നിന്റെ മുത്തശ്ശിയെ ഓര്‍മ്മവന്നു. എനിക്കു നീയൊരു കഥ പറഞ്ഞു തരുമോ. വാക്കത്തിക്ക് പനിപിടിച്ച കഥ, പാവയ്ക്കാക്കൊച്ചിന്റെ കഥ”&lt;br /&gt;&lt;br /&gt;എന്റെ അമ്പരപ്പ് എപ്പോഴാണ് അവസാനിച്ചതെന്നും ഞാനെപ്പോഴാണ് കഥ പറഞ്ഞു തുടങ്ങിയതെന്നും അത് എവിടെയാണ് അവസാനിച്ചതെന്നും എനിക്കറിയില്ല. ഉണരുമ്പോള്‍ കട്ടിലിനരികെ സ്റ്റൂളില്‍ ഒരു കപ്പ് കാപ്പിയുണ്ടായിരുന്നു. പത്രമുണ്ടായിരുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദമുണ്ടായിരുന്നു. ഞാനറിഞ്ഞു. കഥ അവസാനിച്ചിട്ടില്ലെന്ന്. ഞാന്‍ കാതോര്‍ക്കുകയാണ് എന്റെ ദക്ഷയുടെ ആദ്യ ശകാരത്തിനായി.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18523592-114870998213406153?l=anakkoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anakkoodan.blogspot.com/feeds/114870998213406153/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18523592&amp;postID=114870998213406153' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/114870998213406153'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/114870998213406153'/><link rel='alternate' type='text/html' href='http://anakkoodan.blogspot.com/2006/05/blog-post_26.html' title=''/><author><name>ആനക്കൂടന്‍</name><uri>http://www.blogger.com/profile/15303810200942454191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://www.harunyahya.com/kids/pictures/wallpaper1024/rose.jpg'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-18523592.post-114795138406544081</id><published>2006-05-18T04:13:00.000-07:00</published><updated>2006-05-18T05:39:46.316-07:00</updated><title type='text'></title><content type='html'>ബല്‍‌റാം ഓടുന്നു, ബാബുവേട്ടന്‍ സൈക്കിള്‍ ചവിട്ടുന്നു&lt;br /&gt;&lt;br /&gt;ഐ വി ശശി വീണ്ടും നല്ല കാലത്തിലേക്ക് എത്തുമ്പോള്‍ മറ്റൊരാള്‍ കോടമ്പാക്കത്തെ തെരുവുകളിലൂടെ അന്നത്തിനു വകതേടി സൈക്കിള്‍ ചവിട്ടുന്നുണ്ട്. ഐ.വി സതീഷ് ബാബു. ഐ.വി ശശിയുടെ അനിയന്‍. മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള വ്യക്തി. നമ്മള്‍ ഓര്‍ത്തിരിക്കുന്ന പല ഐ.വി ചിത്രങ്ങളുടെയും കലാസംവിധായകന്‍ ഐ.വി സതീഷ് ബാബുവായിരുന്നു.&lt;br /&gt;&lt;br /&gt;ചെന്നൈയില്‍ വന്ന സമയം, ഒരു ഞായറാഴ്ച റൂമിലേക്ക് എത്തിയ അപരിചിതനായി ആയിരുന്നു ഐ.വി സതീഷ് ബാബുവുമായുള്ള എന്റെ ആദ്യ കണ്ടുമുട്ടല്‍. അത്യാവശ്യം സിനിമ ബന്ധങ്ങളുള്ള സഹമുറിയന്‍ ഗോപകുമാറാണ് പരിചയപ്പെടുത്തിയത്. മെല്ലിച്ച് പാതി കഷണ്ടി തിന്ന തലയും നന്നായി കറുപ്പിച്ച മീശയുമായി, ഒരുകാലത്തെ പ്രശസ്തിയുടെ ചിരിയേതുമില്ലാതെ.&lt;br /&gt;&lt;br /&gt;അത്യാവശ്യം പെയിന്റിംഗ് ജോലികളും ഇടയ്ക്കു കിട്ടുന്ന സിനിമയുടെ ടൈറ്റില്‍ ജോലികളുമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതമാര്‍ഗമാകുന്നത്. പണവും പ്രശസ്തിയും അസ്തമിച്ചതോടെ ഭര്‍ത്താവിനെ വേറെ ചില പേരുകള്‍ വിളിച്ചു തുടങ്ങിയ ഭാര്യയെക്കുറിച്ച് ബാബുവേട്ടന്‍ പറയാറുണ്ട്.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ ടെലിവിഷനുമുന്നിലെ കാഴ്ചക്കാരനായി അദ്ദേഹം എത്തും. സിനിമയുടെ അണിയറ കഥകളും പഴയ സിനിമകളെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നും ഇടയ്ക്കു കടം വാങ്ങിയും നിസംഗനായി ഒരു മനുഷ്യന്‍.  യഥാര്‍ഥ താര ലോകത്തിന് അപ്പുറമുള്ള ഒരു ജീവിതമാണ് അദ്ദേഹം നല്‍കുന്നത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ സാങ്കേതികതയില്‍ മാത്രം ഊന്നുന്നവരാണെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം.&lt;br /&gt;&lt;br /&gt;സീമയുടെ കടന്നു വരവും അധികാരം പിടിച്ചെടുക്കലുമാണ് ഐ.വി ശശിയുടെ തിരിച്ചടികള്‍ക്ക് തുടക്കമായത് എന്നാണ് നിരീക്ഷണം.&lt;br /&gt;&lt;br /&gt;ഇങ്ങനെയെല്ലാമായ ബാബുവേട്ടനുമായി ബ്ലോഗുലകത്തിലെ ഒരു സീനിയര്‍ ബ്ലോഗര്‍ ഒരിക്കല്‍ ഏറ്റുമുട്ടി. സിനിമക്കാര്‍ എല്ലാവരും മോശക്കാരാണെന്ന അഭിപ്രായവുമായി ബ്ലോഗര്‍ ഒരു വശത്തും നിങ്ങള്‍ അങ്ങനെ പറയരുതെന്ന വാദവുമായി ബാബുവേട്ടന്‍ മറുവശത്തും.&lt;br /&gt;&lt;br /&gt;പിന്നെ നടന്നത് ഘോര സംഘടനമാണ്. അകമ്പടിയായി ബിയര്‍ പലതു പൊട്ടിയതോടെ വിഷയം പുതിയ തലങ്ങളിലെത്തി. ഒടുവില്‍ അവളുടെ രാവുകളിലെ സീമയുടെ അഭിനയത്തെ കുറിച്ചുള്ള സംഭാഷണത്തിലെത്തിയപ്പോള്‍ നമ്മുടെ കലാസംവിധായകന്‍ ഇറങ്ങി ഓടിക്കളഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18523592-114795138406544081?l=anakkoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anakkoodan.blogspot.com/feeds/114795138406544081/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18523592&amp;postID=114795138406544081' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/114795138406544081'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/114795138406544081'/><link rel='alternate' type='text/html' href='http://anakkoodan.blogspot.com/2006/05/blog-post_18.html' title=''/><author><name>ആനക്കൂടന്‍</name><uri>http://www.blogger.com/profile/15303810200942454191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://www.harunyahya.com/kids/pictures/wallpaper1024/rose.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-18523592.post-114770142811995304</id><published>2006-05-15T06:52:00.000-07:00</published><updated>2006-05-15T06:57:08.120-07:00</updated><title type='text'></title><content type='html'>ഈ ബ്ലോഗുലകത്തിലേക്ക് ഞാനും എത്തുന്നു...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/18523592-114770142811995304?l=anakkoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://anakkoodan.blogspot.com/feeds/114770142811995304/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=18523592&amp;postID=114770142811995304' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/114770142811995304'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/18523592/posts/default/114770142811995304'/><link rel='alternate' type='text/html' href='http://anakkoodan.blogspot.com/2006/05/blog-post.html' title=''/><author><name>ആനക്കൂടന്‍</name><uri>http://www.blogger.com/profile/15303810200942454191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://www.harunyahya.com/kids/pictures/wallpaper1024/rose.jpg'/></author><thr:total>16</thr:total></entry></feed>
